Thursday, 21 May 2026

 കുന്നംകുളം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ ഏതാനും അംഗങ്ങൾ ചേർന്ന് ഈ ഏപ്രിൽ ഒന്നിന് സ്കൂളിൻ്റെ ഏകദേശം 15 കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളിലുള്ള മഹാശില സ്മാരകങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചിരുന്നു


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. ഇവയെല്ലാം പ്രത്യേകം വേലികെട്ടി വളരെ വൃത്തിയായി സംരക്ഷിക്കപ്പെട്ടവയാണ്. ഇവിടെ A S I യുടെ (Archaeological Survey of India) രണ്ടു ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൊന്ന് പ്രസ്തുത സ്മാരകത്തിന്റെ പ്രത്യേകതകളെ കുറിച്ചും രണ്ടാമത്തേത്  ഈ സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിന് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകളോ മറ്റോ വരുത്തുന്നവർക്കെതിരെ ശക്തമായ നിയമ ശിക്ഷ നടപടികളുമായി ബന്ധപ്പെട്ട താക്കീതുമാണ്. സംരക്ഷിത സ്മാരകങ്ങൾ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ കേടുപാടുകൾ വരുത്തുകയോ അവിടെ നിന്നും എന്തെങ്കിലും എടുത്തു മാറ്റുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ കൈക്കൊള്ളുന്നതാണ്. രണ്ടു കൊല്ലത്തോളം നീണ്ട തടവുശിക്ഷയോ , ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതുപോലെ സംരക്ഷിത സ്മാരകങ്ങളുടെ 100/200 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും നിർമ്മാണമോ, നവീകരണമോ, പുനർനിർമാണമോ, അറ്റകുറ്റപ്പണികളോ ചെയ്യണമെങ്കിൽ ന്യൂഡൽഹിയിലെ ദേശീയ സ്മാരക അതോറിറ്റിയുടെ മുൻ കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണ്. ഞങ്ങൾ സന്ദർശിച്ച സ്മാരകങ്ങൾ എല്ലാം തന്നെ 1951ലും1982ലുംആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷണ സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളവയാണ്

        അരിയന്നൂർ കുടക്കല്ല്

കേരളത്തിൽ  തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രാതീത കാലത്തെ മഹാശില സ്മാരകങ്ങളിൽ ഒന്നാണ് അരിയന്നൂരിലുള്ള കുടക്കല്ല്. ഇവ വെട്ടുകല്ലുകൾ ആണ്. ഇവിടെ ആറ്

കുടക്കല്ലുകൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.പക്ഷേ ഇപ്പോൾ നാലെണ്ണം മാത്രമാണ് പൂർണ്ണരൂപത്തിൽ കാണാൻ കഴിയുന്നത്. ബാക്കിയുള്ള രണ്ടെണ്ണം പൂർണമായി തകർന്ന നിലയിലാണ്. വലിയ കല്ലുകൾ താഴെ കിടക്കുന്നതു പോലെയുള്ളവയായിട്ടാണ് അവ  കാണപ്പെടുന്നത്. മൂന്നോ നാലോ വലിയ കല്ലുകൾ കുത്തനെ ചരിച്ച് കുത്തിനിർത്തി അതിനുമുകളിൽ കുടയുടെ ആകൃതിയിലുള്ള വലിയ കല്ല് വച്ചിരിക്കുന്നു. A S I യുടെ രണ്ട് ബോർഡുകൾ പ്രവേശന കവാടത്തിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്.  കമ്പിവേലി ഉപയോഗിച്ച് ചുറ്റുംകെട്ടി ബലവത്താക്കി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും തെക്കു-പടിഞ്ഞാറായി ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരപരിധിയിലാണ് ഈ സംരക്ഷിത സ്മാരകം സ്ഥിതി ചെയ്യുന്നത്.


Tuesday, 19 May 2026

കുറുക്കൻപാറ 

                                കൽ വിഗ്രഹങ്ങളുടെ പണിപ്പുര 

കുന്നംകുളം ടൗണിൽ നിന്നും  3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ . 


കൂടുതൽ വിവരങ്ങൾക്ക് 



യേശുദാസ് റോഡ്..

അരനൂറ്റാണ്ട് മുൻപ് പാക്കിസ്ഥാന്റെ 2 ഫൈറ്റർ വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ സ്മരണയുണർത്തുകയാണ്  യേശുദാസ് റോഡ്..

1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ‍. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു.

കുറുക്കൻപാറ 

കൽ വിഗ്രഹങ്ങളുടെ പണിപ്പുര 

കുന്നംകുളം ടൗണിൽ നിന്നും  3 കി മീ അകലെ ഗുരുവായൂർ റോഡിലാണ് കുറുക്കൻപാറ . വിദേശങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള കൽ വിഗ്രഹങ്ങളും കൊത്തുപണികളും ഇവിടെ നിന്ന് കയറ്റി അയക്കുന്നു .ഇവിടെയുള്ള  കരിങ്കൽ ക്വാറിയിലെ പാറ കല്ലുകലാണ് പ്രദേശവാസിയാകളായ കൊത്തുകല്പണിക്കാർ കൊത്തിയൊരുക്കുന്നത് .

 റോഡരികിൽ ഒരുക്കിയ കൊത്തുശാല കുടിലുകളിൽ ഇരുന്നാണ് ഇവർ കല്ല് കൊത്തുന്നത് .ശാലയ്ക്ക് മുന്നിലുള്ള ശില്പങ്ങളും  കൽ പണികളും  കാണുന്നത് കൗതുകമുള്ള കാഴ്ചയാണ് .കല്ലുകൊണ്ടുള്ള അമ്മി, ചെറു ഉലക്ക ,തുളസിത്തറ,ഇരിപ്പിടങ്ങൾ ,ടൈലുകൾ തുടങ്ങീ വൈവിധ്യമു ള്ള പലതും ഇവിടെ കാണുകയും വാങ്ങിക്കുകയും ചെയ്യാം. ഇടനിലക്കാരില്ലാതെ കൽ പണി ശാലകളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാൽ ഗുണവും ലാഭവും ഉറപ്പാക്കാനാവും .

ചരിത്രം -പന്തളത്തു നാരായണൻ നായർ എന്ന ആളാണ്ശി ല്പനിർമ്മാണത്തിനു തുടക്കം കുറിച്ചത് 


യേശുദാസ് റോഡ്..

അരനൂറ്റാണ്ട് മുൻപ് പാക്കിസ്ഥാന്റെ 2 ഫൈറ്റർ വിമാനങ്ങൾ വെടിവച്ചിട്ട വീരസൈനികന്റെ സ്മരണയുണർത്തുകയാണ്  യേശുദാസ് റോഡ്..

1965ലെ യുദ്ധത്തിൽ ഇന്ത്യയെ തകർക്കാൻ വന്ന രണ്ടു പാക്ക് ബോംബർ വിമാനങ്ങൾ അമൃത് സറിൽ വെടിവച്ചിട്ട ടീം .ലീഡറായിരുന്നു യേശുദാസൻ‍. 2 മാസത്തിനു ശേഷം തൃശൂരിൽ യേശുദാസൻ തീവണ്ടിയിറങ്ങി. ജനം ആഘോഷപൂർവ്വം വരവേറ്റു..തൃശൂർ റെയിൽവേ സ്റ്റേഷനിൽ യേശുദാസിനെ ആദരിച്ച് ഫലകം സ്ഥാപിച്ചു...കുന്നംകുളത്തു നിന്ന് പാലക്കാട്ടേയ്ക്കു താമസം മാറ്റിയ അദ്ദേഹം 2017 ഏപ്രിൽ ഒന്നിനു മരിച്ചു. 1986ൽ സുബേദാർ ആയി വിരമിച്ച ബേസിൽ യേശുദാസനെ രാജ്യം വീരചക്രം നൽകി ആദരിച്ചിരുന്നു...


കോഴിക്കോടിനേയും തിരുവനന്തപുരം വരെയും ബന്ധിപ്പിക്കുന്ന കനോലികനാലിനെ കുന്നംകുളവുമായി ബന്ധിപ്പിക്കാനായാൽ കുന്നംകുളത്തിന്റെ കച്ചവടത്തിന് പുരോഗതിയുണ്ടാകുമെന്ന ചിന്ത ഉദിച്ചു . നൂറടിത്തോട് എന്ന തോടിനെ വെട്ടിയൊരുക്കി  വെട്ടിക്കടവ് വരെ എത്തിച്ച് സാധനങ്ങൾ കടത്തി കച്ചവടം നടത്താനായി .കുന്നംകുളത്തിന്റെ കച്ചവട ചരിത്രത്തിൽ നൂറടിതോടിന്റെ പ്രസക്തി വലുതാണ് .